Sunday, 6 May 2018

എന്നിൽ നിന്നും അകന്നുപോയ
എന്റെ തന്നെ പകുതിയോടുള്ള
അടങ്ങാത്ത ആഗ്രഹമാണ്
എന്റെ പ്രണയം. !!

ഒരു നേർരേഖയുടെ
രണ്ടറ്റങ്ങളിൽ കണ്ടുമുട്ടിയവർ.

മുന്നോട്ട് നടന്നാൽ
പാതിവഴിയിൽ കൂട്ടിമുട്ടേണ്ടവർ.

എന്നിട്ടും വഴിതെറ്റിയെന്നു
പറഞ്ഞു തിരികെ നടന്നവർ.!!

പ്രണയം ഒരുവളെ
അത്രമേൽ സർഗാത്മകമാക്കുമെങ്കിൽ 
പ്രണയക്കാതിരിക്കുന്നതെങ്ങനെയെൻ
സഖാ. !!

ലൈഫ്

വെട്ടിയും തിരുത്തിയും
എഴുതികൂട്ടിയ തിരക്കഥയിൽ,
ചെയ്യുന്ന വേഷപ്പകർച്ചയുടെ
പ്രാധാന്യമറിയാതെ അഭിനയിച്ചു
തകർക്കുന്നവർ. !!

തീർച്ച

ഇനിയെന്റെ പ്രണയവല്ലരിയിൽ
നിറമുള്ള പൂക്കൾ വിടരില്ല.

ഇനിയൊരു വസന്തമുണ്ടെങ്കിൽ
സുഗന്ധമില്ലാത്ത പൂക്കൾക്ക്
വേണ്ടിയാകും എന്റെ കാത്തിരുപ്പ്. !!

Sunday, 8 October 2017

സഖാ

പ്രണയം അത്രമേൽ ഒരുവളെ സർഗാത്മകമാക്കുമെങ്കിൽ പ്രണയിക്കാതിരിക്കുന്നത് എങ്ങനെയെൻ സഖാ... ????
പ്രണയം ചിലപ്പോൾ അങ്ങനെയാണ്.....
.
.
അന്ധന് അവന്റെ ഉൾകാഴ്ചയുടെ ഒരത്ഭുതലോകം കാട്ടികൊടുക്കും.... ബധിരനു സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം കഥകൾ പറഞ്ഞു കൊടുക്കും...
.
.
.ആരുണ്ട് പ്രണയിക്കാത്തവരായി? കാണുന്ന മാത്രയിൽ തന്നെ പ്രണയം പങ്കുവെയ്ക്കുന്ന ചിലർ... ആത്മാഭിമാനത്താൽ മനസ് പങ്കിടാതെ പ്രണയിക്കുന്ന ചിലർ.... എങ്കിൽ ചിലരോ മനസിന്റെ ഏതോ കോണിൽ ഒരു വലിയ ഭാരത്തിന്റെ സുഖത്താൽ പ്രണയം ഒളിപ്പിച്ചു വെയ്ക്കുന്നു...
.
.
എന്ത് തന്നെയായാലും പ്രണയത്തിന്റെ ഭാഷ എന്നും ഒന്ന് തന്നെയാണ്. സ്നേഹിക്കുക
മനസ് തുറന്ന് കളങ്കമില്ലാത്ത സ്നേഹത്താൽ നിന്റെ പാതിയെ ചേർത്തു പിടിക്കുക.. ഒരുപക്ഷേ ആ നിമിഷം മുതൽ തിരിച്ചറിയപ്പെടാതെ പോയ പല കഴിവുകളും നിങ്ങളിൽ പുനർജനിക്കും....
.
.
അതുകൊണ്ടാവാം പ്രണയം പലപ്പോഴും ഒരത്ഭുതമാകുന്നത്.... !!!

Tuesday, 18 July 2017

കിലോയ്ക്ക് പന്ത്രണ്ട്

പതിവുപോലെയുള്ള അമ്മയുടെ അടക്കിപെറുക്കലുകൾ കണ്ടുകൊണ്ടാണ് 
അന്ന് രാവിലെ അവൾ കോളേജിലേക്ക് യാത്രയായത്.

അവൾക്കുറപ്പായിരുന്നു,
മടങ്ങി വരുമ്പോൾ അവളുടേതെന്നു
കരുതി താഴിട്ടുപൂട്ടിയ പല പെട്ടികളും തുറക്കപ്പെട്ടിട്ടുണ്ടാകും. അവളുടേത്‌
മാത്രമെന്നു പറഞ്ഞു മാറ്റിവെച്ച പലതും ചീന്തിയെറിഞ്ഞിട്ടുണ്ടാവും. അതുമല്ലെങ്കിൽ വീടിന്റെ ഒരറ്റത്തു കൂട്ടിയിട്ട് കത്തിച്ച ചപ്പുചവറുകളുടെ രൂപത്തിൽ... !
തിരികെ വരുന്ന അവൾക്കു വേണ്ടി
ആ തീക്കൂന എരിഞ്ഞു കൊണ്ടിരുന്നു,
ഒരു പിടി ചാരമാകുന്നത് വരെ.....

വൈകുന്നേരമായി
അവൾ തിരികെ വന്നു.
അമ്മ നൽകിയ ചൂട് ചായഗ്ലാസ് കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു
"എന്തായി അമ്മയുടെ അടുക്കലും പെറുക്കലും"?
.
.
അതൊക്കെ എപ്പോഴേ കഴിഞ്ഞു !!!
ആഹാ... ! ഞാനൊന്നു നോക്കട്ടെ.

മുറിയിലേക്ക് കടന്നു ചെന്ന അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു. അങ്ങിങ്ങായി എന്തോ ഒരു ശൂന്യത നിഴലിക്കുന്നത് പോലെ തോന്നി.
തെല്ലൊരു പരിഭവത്തോടെ അവൾ ഉറക്കെ വിളിച്ചു കൂകി....
അമ്മേ...
ഇവിടെയിരുന്ന കടലാസുക്കെട്ടുകൾ എന്ത്യേ ?
വിളികേട്ട അമ്മയുടെ വകയായി വന്നു ഒരുഗ്രൻ മറുപടി.
"കടലാസുക്കെട്ടുകളോ...... അത് പഴയതല്ലേ ? അത് ആ ആക്രിക്കാരൻ വന്നപ്പോ അയാൾക്കെടുത്ത് കൊടുത്തു. വെറുതെയെന്തിനാ സ്ഥലം മെനക്കേടാക്കുന്നത് എന്ന് വിചാരിച്ചു".

ഒരു നെടുവീർപ്പിനപ്പുറം അവൾ വീണ്ടും ചോദിച്ചു എന്നിട്ട് അയാള് എത്ര രൂപ തന്നു എല്ലാത്തിനും കൂടെ ?
.
.
കിലോയ്‌ക്ക് "പന്ത്രണ്ടു രൂപാ ".

പിന്നീടങ്ങോട്ട് ചോദ്യങ്ങൾക്കോ ഉത്തരങ്ങൾക്കോ അവിടെ വല്ല്യ പ്രസക്തിയുണ്ടായിരുന്നില്ല...

ഇന്നോളം എഴുതി കൂട്ടിയ വട്ടുകൾക്കു ഒരു ആക്രിക്കാരൻ ഇട്ട വില കിലോയ്ക്ക് പന്ത്രണ്ട്... !!!
കടലാസുക്കെട്ടുകൾ കൈമാറിയ അമ്മയൊ അതെല്ലാം തൂക്കി കെട്ടിയ ആക്രിക്കാരനോ അറിഞ്ഞില്ല ആരും കാണാതെ ഒളിപ്പിച്ചു വെച്ച അവളുടെ കഴിവുകളെ... !!!

ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...